Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haryana

വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം; 3.15 കോടിയുടെ കവർച്ച

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം. സീനിയർ അഭിഭാഷകൻ ബൽവന്ത് സിംഗ് വാലിയയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രിയെത്തിയ നാലംഗ മുഖംമൂടി സംഘം പണവും സ്വർണവും വെള്ളിയാഭരണങ്ങളും ലൈസൻസുള്ള റിവോൾവറും ഉൾപ്പെടെ 3.15 കോടി രൂപയുടെ വസ്തുക്കൾ കവർന്നു.

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ബൽവന്ത് സിംഗ് വാലിയയെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ലോക്കറുകൾ തുറന്നില്ലെങ്കിൽ ദമ്പതികളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. മാർച്ച് 20ന് ഇതേ വീട്ടിൽ നടന്ന 50 ലക്ഷം രൂപയുടെ കവർച്ചയ്ക്ക് പിന്നിലും തങ്ങളാണെന്ന് സംഘാംഗങ്ങൾ വെളിപ്പെടുത്തി.

അന്ന് ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിച്ചിരുന്നില്ലെന്നും സംഘം പറഞ്ഞു. ഇത്തവണ ലോക്കറുകൾ തുറപ്പിച്ചാണ് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. 20 ലക്ഷം രൂപയും രണ്ട് കിലോയോളം സ്വർണാഭരണങ്ങളും നാല് കിലോയോളം വെള്ളിയാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും വിഗ്രഹങ്ങളും ലൈസൻസുള്ള റിവോൾവറും തിരകളും ഉൾപ്പെടെയാണ് സംഘം കവർന്നത്.

ഇതിന് പുറമെ വീട്ടിലുണ്ടായിരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊണ്ടുപോയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതിനായി സംഘം വീട്ടിലെ നാല് സിസിടിവി കാമറകളും തകർത്തു. തുടർന്ന് വീടിന്‍റെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്. അയൽവാസികളുടെ സഹായത്തോടെയാണ് ദമ്പതികൾ കെട്ടഴിച്ച് പുറത്തുവന്നത്.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി.

National

ബിഹാറിലും വൻ ക്രമക്കേട് നടന്നു; വോട്ടർമാരെ ഹാജരാക്കി രാഹുൽ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറിൽ വൻ ക്രമക്കേട് നടന്നതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

വാർത്താമ്മേളനത്തിൽ ബിഹാറിലെ വോട്ടർമാരെ ഹാജരാക്കിയാണ് രാഹുൽ ക്രമക്കേട് ഉന്നയിച്ചത്. ഒരു ഗ്രാമത്തിലെ 187 വോട്ട് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകിയിട്ടും പലരുടേയും വോട്ട് ചേർത്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

കമ്മീഷൻ തട്ടിപ്പ്

തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഓപ്പറേഷൻ സർക്കാർ ചോരി

ഹരിയാനയിൽ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് രാഹുൽ പറഞ്ഞു. ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

National

ഗോവയ്ക്ക് പുതിയ ഗവര്‍ണര്‍; ശ്രീധരന്‍പിള്ളയെ മാറ്റി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍.

മുന്‍ സിവില്‍, വ്യോമയാന മന്ത്രിയാണ് ഗജപതി രാജു. നിലവില്‍ ശ്രീധരന്‍പിള്ളയ്ക്ക് പകരം നിയമനം നല്‍കിയിട്ടില്ല.

മൂന്നിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതിഭവനില്‍നിന്ന് ഉത്തരവിറങ്ങിയത്. ഹരിയാന ഗവര്‍ണറായി ആസിം കുമാര്‍ ഘോഷിനെ നിയമിച്ചു. ലഡാക്കിന്‍റെ ലഫ്.ഗവര്‍ണറായി കവീന്ദർ സിംഗിനെയും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.

Latest News

Corehub Up